പ്രോമിത്യൂസ്
ചങ്ങലക്കണ്ണികളിൽ വലിഞ്ഞു മുറുകുമ്പോഴും, വേദനയൊന്നു മാത്രം സിരകളിൽ നിറഞ്ഞു പടരുമ്പോഴും, എൻ്റെ ശരികൾ തന്ന നിർവൃതി മാത്രം മതിയെനിക്ക്. നിർദ്ധാക്ഷിണ്യം കൊത്തിപ്പറിക്കുമ്പോഴും, അനുഭവമൊരു തീരാ തിര പോലെ തുടരുമ്പോഴും, ഒരു കഴുകൻ്റെ വിശപ്പകറ്റാൻ സാധിക്കുന്നുവെന്ന സന്തോഷം മതിയെനിക്ക്. ചെയ്യാത്ത തെറ്റിൻ്റെ പഴിയേറിൽ പുകയുമ്പോഴും, ചോദ്യങ്ങളുടെ ചൂണ്ടു വിരലിൽക്കോർത്തെന്നെ കടയുമ്പോഴും, തളരില്ലെന്ന, തകരില്ലെന്ന, ദൃഢനിശ്ചയ കനലണയാത്ത മനസ്സ് മതിയെനിക്ക്.