വാച്ച് പുരാണം
ഇത് ഒരു വാച്ചിൻ്റെ കഥയാണ്. സത്യത്തിൽ കാൺമാനില്ല എന്ന തലേക്കെട്ടോട് കൂടി പറയേണ്ട സംഭവ കഥ. അതും അല്ലെങ്കിൽ ജീവനില്ലാത്ത വസ്തുക്കൾക്ക് ഒരു ചരമ പേജ് ഉണ്ടായിരുന്നു പത്രത്തിൽ എങ്കിൽ , അതിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു എന്ന് പറയേണ്ട ഒരുത്തൻ്റെ കഥ. സംഭവം എട്ടോ ഒൻപതോ കൊല്ലങ്ങൾക്ക് മുൻപ് ആണ്. " Fastrack" എന്ന വാച്ച് ബ്രാൻഡ് ഇന്നത്തെക്കാളും പ്രസിദ്ധമായ സമയം. ആറ്റുനോറ്റ് ഞാൻ ഒരു Fastrack വാച്ച് വാങ്ങാൻ തീരുമാനിച്ചു. ജോലിയുള്ളത് കൊണ്ട് പൈസ പ്രശ്നം ഉണ്ടായിരുന്നില്ല. സിറ്റിയിലെ കട എവിടെയാണെന്നും അറിയാം. ഒറ്റക്ക് പോയി വാങ്ങാൻ പ്രശ്നവുമില്ല. പക്ഷേ പ്രശ്നം മറ്റൊന്നാണ്. എനിക്ക് വാച്ച് വാഴില്ല!!. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അന്ധ വിശ്വാസമോ എന്ന് നിങ്ങൾക്ക് തോന്നാം. അന്ന് covid ഇല്ലാക്കാലവും ആണ്. എന്നിട്ടും, എന്നോർത്ത് നിങ്ങൾ മൂക്കത്ത് വിരൽ വെച്ചേക്കാം. പക്ഷേ സത്യമാണ്. ചരിത്രം പറഞ്ഞിട്ട് വിഷയത്തിലേക്ക് കടക്കാം അല്ലേ? എന്തായാലും വീട്ടിൽ അല്ലേ? വായിക്കാൻ നിങ്ങൾക്ക് ഇഷ്ടം പോലെ സമയവുമുണ്ട്. ആദ്യമായി ഒരു വാച്ച് കിട്ടുന്നത് ഹൈസ്കൂളിൽ പഠിക്കുന്ന സമയത്താണ് എന്നാണ് ഓർമ്മ. ഒരുപാട് ആഗ്രഹിച്