ഓര്‍മ്മകളിലൂടെ.... പതിവ് പണിത്തിരക്കുകള്‍ ഒന്നുമില്ലാതെ മറ്റൊരു അലസമായ വെള്ളിയാഴ്ച. ചിന്തിക്കാന്‍ ഒരു ചിന്തയെ മനസ്സില്‍ നിന്ന് ചികഞ്ഞെടുക്കാന്‍ ശ്രമിക്കവേ, എനിക്ക് മിണ്ടാന്‍ ഒരാളെ കൂട്ട് കിട്ടി. വിശേഷം പറച്ചിലിന്റെ രസം പിടിച്ചു അവളോടൊപ്പം എന്റെ മനസ്സിലൂടെ ഞാന്‍ നടക്കവേ, പകുതി ചാരിയിട്ട ഒരു ഓര്മ വാതില്‍... അതിന്റെ പാളി തുറന്നു എത്തിനോക്കിയ ഞാന്‍ കണ്ട കാഴ്ച്ചക്ക് വ്യത്യസ്തമായ നിറവും മണവുമായിരുന്നു. അവിടെ ഞാന്‍ കണ്ടു വര്‍ഷങ്ങള്‍ക്കപ്പുറത്തെ എന്നെ. എന്റെ കണ്ണുകളില്‍, ഇന്നിന്റെ പൊള്ളയായ പുറംമോടിക്കാഴ്ച്ചകള്‍ കണ്ടു മടുത്ത നിസ്സംഗത ഇത്രത്തോളമില്ല. ആ വാതില്പ്പാളിക്കപ്പുറത്ത് , പതിനെട്ടു വര്‍ഷത്തോളം ഞാന്‍ താമസിച്ചിരുന്ന എന്റെ വീടുണ്ട്. എന്റെ സ്വപ്നങ്ങള്‍ക്കൊപ്പം ഞാന്‍ കളിച്ചു വളര്‍ന്ന മുറ്റവും, എന്റെ മാത്രം ലോകമായിരുന്ന ആ പറമ്പും, അവിടുത്തെ ചെടികളും മരങ്ങളുമുണ്ട്. എല്ലാത്തിനോടും വിടപറഞ്ഞു അമ്മയുടെ ഓര്‍മകളുമായി ഇറങ്ങുമ്പോള്‍ കണ്കോണില്‍ ഉരുണ്ടു കൂടിയ നീര്‍മണിയുടെ ചൂടിനെ ഒപ്പിയെടുത്ത ഗൃഹാതുരത്വത്തിന്റെ മണമുള്ള കാറ്റുണ്ട്. അവിടെ പറമ്പിന്റെ വടക്കേ അറ്റത്തു തണലായി നില്‍ക്കുന്ന ഒരു മൂവാണ്ടന്‍
Posts
Showing posts from 2012
- Get link
- Other Apps
< Purely fiction - inspired by an article that came in mathrubhumi weekend edition> വൃന്ദാവനം മഥുര- ഒരു പഴങ്കഥ പോലെ പാടിയും പറഞ്ഞും മനസ്സുകളില്‍ പതിഞ്ഞ ചരിത്രം ഉറങ്ങുന്നിടം. ഇവിടെയാണു തുളസീവനം. ഗോപികമാരുടെ വിരഹവും രാധയുടെ കണ്ണീരും വീണുടഞ്ഞ മണ്ണ് ഇന്ന് ഇരുണ്ട് കിടക്കുന്നു. ഇവിടത്തെ ഗലികളില്‍ നിന്ന് ഇപ്പോള്‍ പൊട്ടിച്ചിരികള്‍ ഉയരാറില്ല. ചന്ദനവും അകിലും മണക്കുന്ന വൈകുന്നേരങ്ങള്‍ക്കും, അടക്കിപ്പിടിച്ച തേങ്ങലുകളുടേയും കണ്ണീരിന്റെയും രാത്രിക്കും ശേഷം പ്രതീക്ഷകളുടെ സൂര്യന്മാര്‍ ഇവിടെ ഉദിക്കാറുമില്ല. ധൂമക്കുറ്റികള്‍ പോലെ സ്വപ്നങ്ങളെല്ലാം എരിഞ്ഞടങ്ങിയ എന്നെപ്പോലെയുള്ള കുറേ പേര്‍ മാത്രമാണിന്നിവിടെ. വിധിവിയോഗം കൊണ്ടോ കര്മ്മഫലം കൊണ്ടോ ആചാരങ്ങള്‍ കല്പ്പിച്ചു തന്ന അതിരര്‍ വരമ്പുകളില്‍ ബന്ധിക്കപ്പെട്ടവര്‍. ഞങ്ങള്‍ക്ക് ഒരേ പേരാണു-വിധവകള്‍. സന്തോഷത്തിന്റെ സിന്ദൂരം മായ്ച്ചത് വിധിയാണെങ്കില്‍ ജീവിതവര്ണ്ണങ്ങളുടെ വളകള്‍ ഉടച്ച് കാലത്തിനു പോലും മായ്ക്കാനാവാത്ത മുറിവുകള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത് സമൂഹം ആണ്. ഞാന്‍ ദഹിയ. ജനിച്ചത് മാര്‍വാരിയില്‍. ഘാണ്ട വൈശ്യ പാരമ്പര്യത്തിലെ വളരെ യാഥാസ്ഥികമായ കുട