ഒരു മരണം
തീർത്തും യാന്ത്രികമായിത്തീർന്നിക്കുന്ന ദിവസങ്ങൾ. വിരസമായ, അക്കങ്ങളിലും കൂട്ടിക്കിഴിക്കലുകളിലും ഉടക്കിപ്പോയ, ഓർത്തുവെക്കാൻ നല്ലതൊന്നും നൽകാത്ത ദിവസങ്ങൾ. നിസ്സംഗത ഭാവിച്ചു, തട്ടിത്തടഞ്ഞുള്ള ആ ഒഴുക്കിനിടക്ക്, അതെന്നെ ഞെട്ടിച്ചു കളഞ്ഞു - ശശിയേട്ടന്റെ മരണവാർത്ത. മരണമെന്ന സത്യത്തിന്റെ തണുത്ത അമ്പരപ്പിനെക്കാൾ, ഒരു ആത്മഹത്യയുടെ ചോദ്യചിഹ്നം ആണ് അതിൽപ്പിന്നെ ഈ നേരം വരെയും മനസ്സിനെ അലട്ടുന്നത്. ഉത്തരം അറിയാത്ത ചോദ്യമായി അവശേഷിച്ചു, അതിനി പതിയെ ഞാൻ ഓർക്കാതാവുന്നത് വരെ അതിങ്ങനെ ഉള്ളിൽ തികട്ടിവരും. എത്ര മുഷിപ്പിക്കുന്ന പുസ്തകമായാൽപ്പോലും, ഓടിച്ചെങ്കിലും വായിച്ചു തീർക്കാതെ സമാധാനം കിട്ടാത്ത എനിക്ക് ആത്മഹത്യകൾ എന്നും ഉൾക്കൊള്ളാൻ കഴിയാത്ത തീരുമാനങ്ങളാണ്. സാഹചര്യങ്ങളോ, മനസ്സിന്റെ അവസ്ഥകളോ എന്താണ് ആ ധൈര്യം തരുന്നതെന്നു എനിക്ക് അറിയില്ല. മരിക്കാൻ ഉള്ള ധൈര്യത്തിന്റെ പതിന്മടങ്ങു ജീവിക്കാൻ വേണ്ടേ? അതില്ല എന്ന തോന്നലു കൊണ്ടാണോ? അതാവാം. ഇടയ്ക്കു വെച്ചു നിർത്തിയതെന്തിനെന്ന് ചോദിക്കാൻ എനിക്കറിയാവുന്ന ശശിയേട്ടൻ ഇന്നില്ല. ചിരിച്ചുകൊണ്ടല്ലാതെ ആ മുഖം ഞാനൊരിക്കലും കണ്ടിട്ടില്ല. വ്യാകുലതകളോ വിഷമങ്ങളോ ആയി വരുന്നവരോട