പിണക്കം
വാക്കുകൾ ചുരുങ്ങി ചുരുങ്ങി നിശബ്ദത വീണു തുടങ്ങിയപ്പോൾ ഇടയിൽ തളം കെട്ടി നിന്ന സ്നേഹത്തിന് വീർപ്പുമുട്ടി തുടങ്ങി, കൂടെ നിശബ്ദതയുടെ ചൂടിൽ വറ്റിപ്പോകുമോ എന്നുള്ള പേടിയായി.
പിണക്കം, മഴ പോലെ വന്നും, ഇടക്ക് ആർത്തലച്ചു പെയ്തും, വീണ്ടും നിന്നും അവർക്കിടയിൽ ആവർത്തിച്ചു.
ഇടയ്ക്കെങ്കിലുമൊരു ഇണക്കത്തിൻ്റെ വെയിലേൽക്കാതെ, പിണക്കങ്ങളുടെ നനവ് എങ്ങനെ വിട്ടു മാറാൻ ആണെന്ന് പരിതപിച്ച് അവരിരുവരും മുഖം തിരിച്ച് ഇരുന്നു. അപ്പോഴും ഉള്ളിൽ, പരസ്പരമൊരു പിൻവിളിയുടെ കുളിരിനായി അവർ കാതോർത്തു.
പൊട്ടാൻ വെമ്പി നിൽക്കുന്ന നീർക്കുമിള പോലെ അവർക്കിടയിലെ പിണക്കവും ആ ഒരു വിളിക്കായി കാത്തു നിൽപ്പുണ്ടായിരുന്നു..
Comments
Post a Comment